Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chicago

America

ഷിക്കാഗോയിൽ കനത്ത മഞ്ഞുവീഴ്ച; ജാഗ്രതാ നിർദേശം

ഷിക്കാഗോ: ഷിക്കാഗോ ഉൾപ്പെടെയുള്ള മേഖലകളിൽ ചൊവ്വാഴ്ച രാത്രി മുതൽ ബുധനാഴ്ച വരെ ശക്തമായ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിനു പിന്നാലെ മേഖലയിൽ അതിശൈത്യം അനുഭവപ്പെടുമെന്നും മുന്നറിയിപ്പുണ്ട്.

ചൊവ്വാഴ്ച രാത്രി 10 മുതൽ ബുധനാഴ്ച രാവിലെ എട്ട് വരെ കുക്ക്, ഡ്യുപേജ്, ലേക്ക് തുടങ്ങിയ കൗണ്ടികളിൽ വിന്‍റർ വെതർ അഡ്വൈസറി പുറപ്പെടുവിച്ചു. വടക്കൻ സബർബുകളിൽ നാല് ഇഞ്ചിലധികം മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. ഇന്‍റർസ്റ്റേറ്റ് 88, 290 പാതകൾക്ക് വടക്ക് ഭാഗത്തായിരിക്കും കൂടുതൽ മഞ്ഞ് വീഴുക. തെക്കൻ മേഖലകളിൽ രണ്ട് ഇഞ്ചിൽ താഴെയാകാനാണ് സാധ്യത.

ബുധനാഴ്ച രാവിലെ ജോലിക്ക് പോകുന്നവരെ മഞ്ഞുവീഴ്ച സാരമായി ബാധിച്ചേക്കാം. കാഴ്ചപരിധി കുറയുന്നതിനും റോഡുകളിൽ വഴുക്കലുണ്ടാകാനും സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണം. ബുധനാഴ്ച വൈകുന്നേരത്തോടെ ആർട്ടിക് ശീതകാറ്റ് എത്തുന്നതോടെ താപനില കുത്തനെ താഴാൻ തുടങ്ങും.

വ്യാഴാഴ്ച താപനില 20 ഡിഗ്രി ഫാരൻഹീറ്റിലേക്ക് താഴും. ഇക്കുറി ഏറ്റവും കുറഞ്ഞ താപനില വെള്ളിയാഴ്ചയായിരിക്കും അനുഭവപ്പെടുക. കാറ്റിന്‍റെ വേഗത കൂടി കണക്കിലെടുക്കുമ്പോൾ തണുപ്പ് മൈനസ് 35 ഡിഗ്രി വരെ അനുഭവപ്പെട്ടേക്കാം.

തണുപ്പിനെ പ്രതിരോധിക്കാൻ ഷിക്കാഗോ നഗരത്തിലും പരിസര പ്രദേശങ്ങളിലും വാമിംഗ് സെന്‍ററുകൾ തുറന്നിട്ടുണ്ട്. ഈ മാസാവസാനം വരെ ശരാശരിയിലും താഴെയുള്ള കുറഞ്ഞ താപനില തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകൻ ലാറി മൗറി അറിയിച്ചു.

NRI

അപു ജോൺ ജോസഫിന് ഷിക്കാഗോയിൽ സ്വീകരണം

ഷിക്കാഗോ: കേരള കോണ്‍ഗ്രസ് സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോണ്‍ ജോസഫിന് പ്രവാസി കേരള കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിൽ ഷിക്കാഗോയിൽ സ്വീകരണം നൽകി. കേരളത്തിന്‍റെ വികസനത്തിനും പുരോഗതിക്കും വിദേശമലയാളികൾ രംഗത്തുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിന്‍റെ നട്ടെല്ലായിരുന്ന കാർഷികമേഖലയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ പ്രവാസികൾ വെൻച്വർ ക്യാപിറ്റലിസ്റ്റുകളായി കേരളത്തിലെ കാർഷികമേഖലയിൽ പുതിയ സംരംഭങ്ങൾക്ക് മുതൽമുടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സണ്ണി വള്ളിക്കളം അധ്യക്ഷത വഹിച്ചു. മാത്യു തട്ടാമറ്റം, രാജു മാനുങ്കൽ, ബെന്നി കോട്ടപ്പുറം, ബിജു കിഴക്കേക്കുറ്റ്, ഷിബു മുളയാനിക്കുന്നേൽ, ജെയ്ബു കുളങ്ങര, ജോർജ് പണിക്കർ, പ്രവീണ്‍ തോമസ്, സൂസൻ ദാനിയേൽ, ബിനു കൈതക്കത്തൊട്ടിയിൽ, സോയി കുഴിപറന്പിൽ എന്നിവർ പ്രസംഗിച്ചു.

Latest News

Up